6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

ആവശ്യത്തിന് ഡോക്ടർമാരില്ല; കേശവപുരത്ത് ചികിത്സയ്ക്കെത്തുന്നവർ ബുദ്ധിമുട്ടിൽഒ.പി.യിൽ രണ്ട് ഡോക്ടർ മാത്രം ചികിത്സയ്ക്ക്‌ എത്തുന്നവരുടെ ബാഹുല്യം, ഒ.പി. പരിശോധന വൈകുന്നു കിടത്തിച്ചികിത്സ പേരിനുമാത്രം

കിളിമാനൂർ: കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ പ്രധാന സർക്കാർ ആശുപത്രിയായ കേശവപുരം സാമൂഹികാരോഗ്യകേന്ദ്രത്തിൽ ആവശ്യമായ എണ്ണം ഡോക്ടർമാരില്ലെന്ന് പരാതി. പ്രതിദിനം 300 മുതൽ 500 വരെ ആളുകൾ ഒ.പി.വിഭാഗത്തിൽ ചികിത്സയ്ക്കെത്തുന്ന ആശുപത്രിയിൽ ഒ.പി. പരിശോധനയ്ക്ക് രണ്ട് ഡോക്ടർമാർ മാത്രമാണുള്ളത്.
ചികിത്സയ്ക്കെത്തുന്നവർ മണിക്കൂറുകൾ കാത്തിരുന്നാണ് ഡോക്ടറെക്കണ്ട് മരുന്നുവാങ്ങി മടങ്ങുന്നത്. നാടെങ്ങും പനി വർധിച്ചതോടെ അടിയന്തര ചികിത്സ തേടിയെത്തുന്നവർ നിരവധിയാണ്. കുട്ടികളും വയോധികരുമടക്കമുള്ള രോഗികളെത്തി ക്യൂവിൽ കാത്തുനിൽക്കാതെ ഡോക്ടറെ കാണേണ്ടിവരുമ്പോൾ ജീവനക്കാരുമായി വാക്കുതർക്കമുണ്ടാവുന്നതും പതിവായിട്ടുണ്ട്.കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് കേശവപുരം ആശുപത്രി.



ഇവരുടെ വൈദ്യപരിശോധന പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നൽകുന്നതിന് ഏകദേശം അരമണിക്കൂറോളം സമയം വേണ്ടിവരുന്നുണ്ട്.ഡ്യൂട്ടിയിലുള്ള ഡോക്ടർമാർ ഇത്തരം ജോലികൾകൂടി ചെയ്യേണ്ടിവരുന്നതോടെയാണ് പലപ്പോഴും ചികിത്സ വൈകുന്നത്.കൂടുതൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിയാലേ ആശുപത്രി പ്രവർത്തനം മെച്ചപ്പെടുത്താനാകൂ എന്നാണ് ചികിത്സയ്ക്കെത്തുന്നവർ പറയുന്നത്.

സ്ത്രീകളുടെയും പുരുഷന്മാരുടെയും ജനറൽ വാർഡുകളിലായി അൻപതിലേറെ കിടക്കകളുണ്ട്. നാമമാത്രമായ രോഗികളെ മാത്രമാണ് ഇപ്പോൾ കിടത്തിച്ചികിത്സിക്കുന്നത്. ആവശ്യത്തിന് ഡോക്ടർ ഇല്ലാത്തതാണ് ചികിത്സയ്ക്കെത്തുന്നവരെ താലൂക്ക് ആശുപത്രികളിലേക്കും മെഡിക്കൽ കോളേജുകളിലേക്കും വിടുന്നതിന് കാരണം.

മെഡിക്കൽ കോളേജുകളിൽനിന്നും താലൂക്ക് ആശുപത്രികളിൽനിന്നും ചികിത്സ കഴിഞ്ഞ് മൂന്നുനേരം കുത്തിവയ്പിനും, മുറിവ് ഭാഗങ്ങളിൽ മരുന്നുവയ്ക്കുന്നതിനും രോഗികളെ കേശവപുരത്തേക്ക് അയയ്ക്കാറുണ്ട്. വൈകുന്നേരങ്ങളിൽ ഇവിടെ പ്രവേശത്തിന് എത്തുമ്പോൾ രാത്രി ഡ്യൂട്ടിയുള്ള ഡോക്ടർ അവധിയായാൽ രോഗി വന്നയിടത്തേക്കുതന്നെ മടങ്ങിപ്പോകേണ്ടതായും വരുന്നുണ്ട്.

കൂടുതൽ താത്കാലിക ഡോക്ടറെ നിയമിക്കാൻ ബ്ലോക്ക് പഞ്ചായത്ത് ശ്രമിക്കുന്നില്ലെന്ന പരാതി പരക്കേ ഉയരുന്നുണ്ട്. എന്നാൽ, താത്കാലിക സേവനങ്ങൾക്ക് ആവശ്യത്തിന് ഡോക്ടർമാർ തയ്യാറാകുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. ഒഴിവ് അറിയിച്ച് അഭിമുഖം നടത്തിയാൽ വളരെക്കുറച്ചുപേരാണ് എത്തുന്നത്.

നിയമിക്കപ്പെടുന്നവർ വ്യക്തിപരമായ ആവശ്യങ്ങൾ, ഉപരിപഠനം എന്നിവയ്ക്കായി വളരെപ്പെട്ടെന്നുതന്നെ ജോലിവിട്ടുപോകുന്ന സാഹചര്യവുമുണ്ട്.ജനങ്ങൾക്ക് മികച്ചനിലയിൽ ചികിത്സ നൽകിയിരുന്നതാണ് കേശവപുരം ആശുപത്രി. സാധാരണക്കാർ ഏറെയുള്ളതാണ് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്.

രോഗാവസ്ഥകളിൽ അവരുടെ പ്രതീക്ഷയും ആശ്രയവുമായ ആതുരാലയം ഇപ്പോൾ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതിന്റെ നിരാശയിലാണ് ജനങ്ങൾ.

Ad Code

Responsive Advertisement