6/recent/ticker-posts

Ad Code

aug-banner

Recent News

Copy-of-Copy-of-Yellow-Black-Modern-News-Media-New-Linked-In-Banner-20240817-194933-0000-page-0001

അപകടനില മാറിയില്ല: ശ്രീക്കുട്ടിയുടെ തലയ്ക്കും നട്ടെല്ലിനും ഗുരുതര പരിക്ക്അപകടനില മാറിയില്ല: ശ്രീക്കുട്ടിയുടെ തലയ്ക്കും നട്ടെല്ലിനും ഗുരുതര പരിക്ക്


വർക്കലയിൽ മദ്യലഹരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന് തള്ളി വീഴ്ത്തിയ പെൺകുട്ടിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമാണ്. വീഴ്ചയെത്തുടർന്ന് തലയ്ക്കും നട്ടെല്ലിനും ഗുരുതര പരിക്കേറ്റ ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി 8.30ന് കേരള എക്സ്പ്രസിലാണ് സംഭവം. ആലുവയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു പെൺകുട്ടി.

മികച്ച ചികിത്സ ലഭ്യമല്ലെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. എന്നാൽ കുട്ടിക്ക് ഏറ്റവും മികച്ച ചികിത്സയാണ് നൽകുന്നതെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയചന്ദ്രൻ വ്യക്തമാക്കി. പെൺകുട്ടി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ലെന്നും ന്യൂറോ ഉൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങളും ചേർന്ന് ചികിത്സ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശ്രീക്കുട്ടിയുടെ തലച്ചോറിലാണ് പ്രധാന പരിക്ക്. തലച്ചോറിൽ ചതവുണ്ടെന്നും സർജിക്കൽ ഐസിയുവിലാണ് ഇപ്പോൾ ചികിത്സയെന്നും ഡോക്ടർമാർ അറിയിച്ചു. വെന്റിലേറ്ററിന്റെ സഹായം ഇപ്പോഴും തുടരുകയാണ്. പ്രഗത്ഭരായ ഡോക്ടർമാരുടെ സംഘമാണ് പെൺകുട്ടിയെ ചികിത്സിക്കുന്നത് എന്നും സൂപ്രണ്ട് വ്യക്തമാക്കി.
സംഭവത്തിൽ പിടിയിലായ പ്രതി സുരേഷ് കുമാർ കുറ്റം സമ്മതിച്ചിരുന്നു. ട്രെയിനിൻ്റെ വാതിൽ നിന്നും പെൺകുട്ടി മാറിയില്ലെന്നും ഇതിൽ പ്രകോപിതനായി ദേഷ്യത്തിൽ ചവിട്ടിയെന്നുമാണ് സുരേഷിന്റെ മൊഴി. പെൺകുട്ടിയെ പിന്നിൽ നിന്ന് ചവിട്ടിവീഴ്ത്തുകയായിരുന്നു. പ്രതി കോട്ടയത്ത് നിന്നും മദ്യപിച്ചാണ് ട്രെയിനിൽ കയറിയത്. യാത്രയിൽ ഉടനീളം ശുചിമുറി ഭാഗത്തായിരുന്നു നിൽപ്പ്. പ്രതിക്ക് മുമ്പ് കേസുണ്ടോയെന്ന് പരിശോധിക്കുന്നതായി പോലീസ് അറിയിച്ചു.

പിടിയിലായപ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് റെയിൽവേ പോലീസ് പറഞ്ഞ. കൊച്ചുവേളിയിൽ നിന്നാണ് പ്രതിയെ കസ്‌റ്റഡിയിലെടുത്തത്. ശുചിമുറി ഉപയോഗിച്ചിറങ്ങിയതിന് പിന്നാലെ പ്രതി പെൺകുട്ടിയുടെ പുറത്ത് ചവിട്ടുകയായിരുന്നുവെന്ന് ദൃക്സാക്ഷിയായ ഒപ്പമുണ്ടായിരുന്ന യുവതി പറഞ്ഞു. പിന്നാലെ ഇവരെയും ട്രെയിനിൽ നിന്ന് തള്ളിയിടാൻ ഇയാൾ ശ്രമിച്ചു. 

വളരെ പാടുപെട്ടാണ് താൻ രക്ഷപ്പെട്ടതെന്ന് യുവതി പറഞ്ഞു. വാതിലില്‍ പിടിച്ചു നിന്നതിനാല്‍ താന്‍ വീഴാതെ രക്ഷപ്പെടുകയായിരുന്നുവെന്നും പ്രകോപനം ഇല്ലാതെയായിരുന്നു ആക്രമണമെന്നും അവര്‍ പറഞ്ഞു.ട്രെയിൻ വർക്കലയ്ക്കും കടയ്ക്കാവൂരിനും ഇടയിൽ അയന്തി പാലത്തിനു സമീപം എത്തിയപ്പോഴാണ് സുരേഷ്കുമാർ സോനയെ പുറത്തേക്ക് ചവിട്ടി തെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ് ട്രാക്കിൽ കിടന്ന പെൺകുട്ടിയെ എതിരെ വന്ന മെമു ട്രെയിൻ നിർത്തി അതിൽ കയറ്റിയാണ് വർക്കല സ്റ്റേഷനിൽ എത്തിച്ചത്.

Ad Code

Responsive Advertisement