മരിച്ചവരിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നെയ്യാറ്റിൻകര സ്വദേശി സനീഷ് (38), മുട്ടത്തറ സ്വദേശി കൃഷ്ണൻകുട്ടി, ഓട്ടോ ഡ്രൈവറായ അബ്ദുൾ റഹീം, വർക്കല സ്വദേശിനി ഭാരതി അമ്മ, സിദ്ധാർത്ഥൻ എന്നിവർ ഉൾപ്പെടുന്നു. തീപിടിത്തത്തെത്തുടർന്ന് സനീഷിനെ വെന്റിലേറ്ററിൽ നിന്നും മാറ്റിയതാണ് മരണകാരണമെന്ന ഗുരുതരമായ ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. വെന്റിലേറ്ററിൽ നിന്നും മാറ്റിയ ശേഷം സനീഷിന് കൃത്യമായ ഓക്സിജൻ ലഭിച്ചില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
ആശുപത്രി അധികൃതരുടെ അനാസ്ഥയാണോ അതോ അപ്രതീക്ഷിതമായ ഈ ദുരന്തമാണോ ഈ ജീവനുകൾ കവർന്നതെന്ന ചോദ്യം ബാക്കിയാവുകയാണ്. പ്രിയപ്പെട്ടവരുടെ വേർപാടിൽ വിറങ്ങലിച്ചു നിൽക്കുന്ന കുടുംബങ്ങളുടെ വേദനയ്ക്ക് ആര് മറുപടി നൽകും?


Social Plugin